മാസപ്പടി വീരൻ വിജയൻ്റെ ബോർഡ് ചവിട്ടിയൊടിച്ച് ദൂരെയെറിഞ്ഞ പി.ആർ. സനീഷ് കണ്ണൂരിലെ യുവാക്കൾക്ക് ഹരമാകുന്നു. സിനിമാ താരങ്ങളെ വെല്ലുന്ന മാസ് പ്രകടനത്തിലൂടെ മാത്രമല്ല, സിനിമയിലെ നായക കഥാപാത്രങ്ങളെ തോൽപ്പിക്കുന്ന മാസ് ഡയലോഗ് കൂടി ചേർന്നതാണ് പി.ആർ.സനീഷ്. സ്വന്തം ആശയാദർശങ്ങളെ തുറന്നടിച്ച് വ്യക്തമാക്കി എതിരാളികളെ ഇളിഭ്യന്മാരാക്കുന്ന സനീഷിൻ്റ ഫേസ്ബുക്ക് പോസ്റ്റും ചിത്രവും വൈറലാകുകയാണ്. പൊലീസുകാർക്ക് നടുവിൽ കാലിൻമേൽ കാൽ കയറ്റി വച്ച് ഇരുന്ന് മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും വരെ സിനിമ പ്രകടനത്തെ അപ്രസക്തമാക്കി സാമൂഹിക ജീവിതത്തിൽ പ്രകടനം നടത്തുകയായിരുന്നു സനീഷ് എന്ന് പറയാം. ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ കൂടി വായിച്ചാൽ മനസ്സിലാകും സനീഷ് എന്താ മുതലെന്ന് .
ഞാൻ ജനിച്ചത് കെ പി സദാനന്ദൻ എന്ന കോൺഗ്രസ് പ്രവത്തകന്റെ മകൻ ആയിട്ടാണ്.
ഞാൻ സേവനം ചെയ്തിട്ടുള്ളത് ഇന്ത്യൻ ആർമിയിൽ ആണ്.
ഞാൻ പഠിച്ചതും അറിഞ്ഞതും ഗാന്ധി തത്വങ്ങളും ഗാന്ധി ആശയങ്ങളും ആണ് .
എന്റെ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് .
ഞാൻ പിടിച്ചത് മൂവർണ കൊടി ആണ്
മൂർഖനെ കണ്ടു ഭയന്നിട്ടില്ല പിന്നലെ ചേര ...
പോലീസ്, കോടതി, ജയിൽ, എന്നൊക്കെ പറഞ്ഞു ഇങ്ങോട്ട് വരരുത് ഇതു പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്...........
കലക്ടറേറ്റ് മാർച്ചിനിടെ സംസ്‌ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ സനീഷിനെ ഇന്നലെ അറസ്‌റ്റ് ചെയ്തിരുന്നു. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആർ. സനീഷിനെ കണ്ണൂർ ടൗൺ പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. കലക്ടറേറ്റ് ന് മുന്നിൽ സ്‌ഥാപിച്ച, പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്‌സാണ് സനീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ കീറിയത്. ഈ അറസ്റ്റിനിടെയാണ് വിഷയത്തിൽ ഫെയ്‌സ്ബുക്ക് കുറിപ്പുമായി എത്തിയത്. ചങ്കൂറ്റത്തോടെ ആദർശം പറയുന്ന ഇത്തരം നേതാക്കളാണ് ഇനി കോൺഗ്രസിനാവശ്യം. സി പി എമ്മിലും ബി ജെ പിയിലും നേതാക്കളുടെ മൂടുതാങ്ങികളായി വിലസുമ്പോൾ ആണ് കോൺഗ്രസിന് താര പരിവേമുള്ള പുത്തൻ നേതൃനിര വളരുന്നത്.
P. R. Saneesh, the new spark of Congress in Kannur, has torn Vijayan and the police apart and pinned them against the wall